നിശ്ചയിച്ച ദൂരം കൃത്യമായി കടന്നുചെന്നാണ് ഞാനത് കണ്ടെത്തിയത്.
ഒരു വിളിപ്പാടകലെ അവളുടെ നിലവിളി അളിഞ്ഞ് കിടന്നു.
മുടിയിഴകൾ ചിതറി രക്തം തെറിച്ച് ആകെ ശോകമയം.
എന്നിട്ട് ഞാൻ എന്ത് ചെയ്തു എന്ന് നിങ്ങൾ ചോദിക്കുന്നു.
നിരാലംബ നിമിഷത്തെക്കുറിച്ച് ഞാൻ ഒരു കവിത എഴുതി.
കാർകൂന്തലിന്റെ നിലതെറ്റിയ വിന്യാസം
എന്നിൽ ഉണർത്തിയ കാമാനുഭൂതി വിവരണാതീതം.
. നിശ്ചയിച്ച സമയം ഏറെ കടന്നിട്ടും വീണ്ടും
ഞാൻ നോക്കിയിരിക്കുകയാണ്.
എന്റെ ജീവസഖി എന്ന് പലനേരങ്ങളിൽ കരുതിയ
അവളുടെ കുരുത്തംകെട്ട വേർപാട്.
No comments:
Post a Comment