നിശ്ചയമായും ആകെ നിശ്ചയം
അവൾ മാത്രമാണ്.
തേടിയലഞ്ഞ ഏറ്റവും അഴകുള്ള ഇടം.
കുളിരുള്ള ഇടം.
കവിത നിറയുന്നിടം.
അതുല്യമായ കിനാവുകൾ
വിരാജിക്കുന്ന സ്ഥലം.
അത് അവൾ മാത്രമാണ്.
നിറയെ നിറയെ എന്നെ
പൂർത്തീകരിക്കുന്നത് ആ
സാമീപ്യമാണ്, ആ ചിന്തയാണ്.
അവളെ ഓർക്കുമ്പോൾ മാത്രം പൂർണ്ണത
കിട്ടുന്ന ഒരു അപൂർണ്ണതയാണ് ഞാൻ.
ഒരു ദിവാസ്വപ്നമോ ഒരു കിട്ടാക്കനിയോ,
ഒരു നിറദീപസൗരഭ്യമോ മാത്രമല്ല
അവൾ എനിക്ക്.
ഓരോ നിമിഷവും ഊറി നിൽക്കുന്ന
ജീവചൈതന്യ രശ്മി.
കണ്ണിലും മനസ്സിലും ചുറ്റിലും ഉള്ളിലും
പരിലസിക്കുന്ന ആത്മസൗരഭ്യ
പൂരിതമായ മോക്ഷസ്ഥലി.
No comments:
Post a Comment