നീ മിണ്ടാതായ അന്ന് തൊട്ട്
വാടിപ്പോയി ആശകൾ പ്രതീക്ഷകൾ.
നിതാന്ത ജാഗ്രതകൾ തല കുമ്പിട്ടു.
മഹാമോഹങ്ങൾ പടിയിറങ്ങി.
എന്റെ പ്രണയാശ്രയങ്ങൾ
പ്രാണൻ നഷ്ടപ്പെട്ടു നിശ്ചലമായി.
ഒരു മഹാ സായൂജ്യ ഉത്സവമായിരുന്നു
ആ സുന്ദര ദിനങ്ങൾ നിമിഷങ്ങൾ.
എന്തിനായ് അത് എന്നിൽ നിന്നും
തെന്നി അടർന്നുപോയി. ?
ഒരു വേള ഒരു അവസരം കൂടി കിട്ടിയിരുന്നെങ്കിൽ
ഞാനാ പിഴവുകൾ അടച്ച് വരണമാല്യം നീട്ടി
സ്വന്തമാക്കിയേനെ ആ സൗഭാഗ്യത്തെ.
അസുലഭത എന്നെ ഉമ്മ വയ്ക്കാനായുന്നു.
അലങ്കോലമാക്കപ്പെട്ട കാമനകൾ പ്രതികാരത്തോടെ
എന്നുള്ളിൽ തിറയാട്ടം നടത്തുന്നു.
എനിക്ക് എന്നെ തിരിച്ചറിയാനാവാ ത്ത വിധം
എന്നിൽ വിള്ളൽ ഉണ്ടാക്കുകയാണ് ഈ ഒഴിഞ്ഞുപോക്ക്.
മാപ്പാക്കി എന്നെ മാറോടണക്കണം.
മാറ്റിനിർത്തി എന്നെ ഈ മണ്ണിൽ നിന്നും പായിക്കല്ലേ.
അസുന്ദരമാകാം അപൂർണ്ണമാകാം
ഒട്ടുമേ ഒരുമയും ഇല്ലായിരിക്കാം.
എങ്കിലും നീ എന്റെ ഏക അഭിനിവേശം.
അഭിലാഷ സർവ്വസ്വം.
തിരയടങ്ങാത്ത എന്റെ തേടലേ,,
ചിറകൊടി ച്ചെന്നെ ചിതയിലാഴ്ത്തല്ലേ.!
No comments:
Post a Comment