Thursday, May 29, 2025

കുഞ്ഞു കീറ്.

 ഒരു വെളിച്ചത്തിന്റെ കുഞ്ഞു കീറ് എന്നും അവൾ

 മറ്റാരും കാണാതെ ഹൃദയത്തിൽ ഒളിപ്പിച്ചിരുന്നു. 

ഒരു നരകത്തിന്റെ ഒരു കുഞ്ഞു നീലാകാശം 

എന്നും അവൾ ആ സാരി തലപ്പിൽ

 മറ്റാരും കാണാതെ കെട്ടിവെച്ചിരുന്നു. 

 ഒരു മന്ത്രമധുരിതമായ ഒരു ദിവ്യഗാനശകലം 

എന്തിനെന്നറിയാതെ ആവേശത്തോടെ 

അവളുടെ ചുണ്ടിൽ പറ്റി നിന്നത് 

ഇപ്പോൾ എനിക്ക് ഓർത്തെടുക്കാൻ ആവുന്നുണ്ട്.   

അസുഖകരമായ ഒരുപാട് ചലനങ്ങൾക്ക് ശേഷം 

വീണ്ടും വന്നു ചേർന്ന ഒറ്റപ്പെടലിൽ 

അവളുടെ വിഷാദം ഒരുതരി നാടൻ മഷിപ്പച്ച പോലെ

 എനിക്ക് ഒടിച്ചെടുക്കാവുന്ന വിധം വ്യക്തമാണ്. 

അതിരുകളിൽ നിന്നും വീണ്ടും കേൾക്കുന്ന

 സീൽക്കാരംഎന്തിന്റെതാകാം? 

ഒരു വേള വൃത്താകൃതി പൂണ്ട ഒരു ദുരിത ഓർമ്മയുടെ

 താളം പേറി വരുന്ന മഴക്കോൾ ആകുമോ?


No comments:

Post a Comment